Obin MIllan - Gothuruth

My photo
Gothuruth - N. Paravoor - Cochin, Kerala, India
കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളാണ് പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മകളായിരിക്കട്ടെ മനസിന്റെ ഉള്ളില്‍ സൂക്ഷിച്ചു വെക്കാവുന്ന നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ച എന്‍റെ സുഹൃത്തുക്കള്‍ക്ക് സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്‍ ഇനിയും ഒരായിരം‍ ഇലകള്‍ തളിര്‍ക്കുകയും കായ്‌ക്കുകയും ചെയ്യട്ടെ ++സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Obin Millan ++

Tuesday, August 9, 2011

പാമോലിന്‍ കേസ്‌ ഉത്തരവില്‍ സാങ്കേതികപ്പിഴവ്‌


കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ പാമോയില്‍ കേസിലെ വിജിലന്‍സ്‌ കോടതി നിര്‍ദേശത്തിലെ പരാമര്‍ശം നിയമപരമായി നിലനില്‍ക്കില്ല. ഇതായിരിക്കും അടുത്ത ദിവസങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട്‌ ഉയരാന്‍പോകുന്ന സാങ്കേതിക തര്‍ക്കം. ഇക്കാര്യത്തില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണം എന്നാകും ഇന്നു തിരുവനന്തപുരത്തെത്തുന്ന അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കുന്ന നിയമോപദേശം എന്നു സൂചനയുണ്ട്‌.
കോടതി നിര്‍ദേശത്തിലെ `23-ം സാക്ഷിയായ അന്നത്തെ ധനകാര്യ മന്ത്രിയുടെ പങ്കിനെക്കുറിച്ച്‌ തുടര്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ (വി എ സി ബി) സ്‌പെഷല്‍ സെല്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കുന്നു..' എന്ന പരാമര്‍ശമാണ്‌ വിവാദത്തിലാവുന്നത്‌.
അന്നത്തെ ധനകാര്യ മന്ത്രിക്ക്‌ പങ്കുണ്ടെങ്കില്‍ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാനല്ല വിജിലന്‍സ്‌ കോടതി സ്‌പെഷല്‍ ജഡ്‌ജി പി കെ ഹനീഫ നിര്‍ദേശിച്ചിരിക്കുന്നത്‌. മറിച്ച്‌ അന്നത്തെ ധനകാര്യമന്ത്രിക്ക്‌ പാമോലിന്‍ ഇടപാടില്‍ ഉള്ള പങ്കിനെക്കുറിച്ച്‌ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌. ഈ നിര്‍ദേശത്തിന്‌ ഉപയോഗിച്ച വാചകം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അത്‌ പാമോലിന്‍ കേസിന്റെ ഇതുവരെയുള്ള ചരിത്രത്തിനും നടപടികള്‍ക്കും വിരുദ്ധമാണെന്നുമാണ്‌ വന്നിരിക്കുന്നത്‌. ഇപ്പോഴത്തെ വിധിപ്പകര്‍പ്പ്‌ വായിച്ചാല്‍, പാമോലിന്‍ ഇടപാട്‌ നടക്കുന്ന കാലത്ത്‌ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക്‌ ഇടപാടില്‍ പങ്കുണ്ടെന്നും അത്‌ എന്താണെന്ന്‌ അന്വേഷിക്കണമെന്നുമാണ്‌ മനസിലാകുക. അതാണു പ്രശ്‌നവും. ഇടതുമുന്നണി സര്‍ക്കാരുകളുടെ കാലത്തുള്‍പ്പെടെ നടത്തിയ ഒരന്വേഷണത്തിലും പാമോലിന്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കേസാകട്ടെ വിചാരണയുടെ ഘട്ടത്തിലേക്ക്‌ എത്തിയിട്ടുമില്ല. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണം എന്ന്‌ വിജിലന്‍സ്‌ കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌.

ഇന്നലത്തെ കോടതിയുത്തരവിന്റെ പതിനെട്ടാം പേജില്‍ 23-ം ഖണ്ഡികയിലാണ്‌ നേരത്തേ നല്‌കിയ റിപ്പോര്‍ട്ട്‌ തള്ളുന്നുവെന്നും തുടര്‍ അന്വേഷണം വേണമെന്നും പറയുന്നത്‌. (in the result, the further report dated 13th may 2011 , submitted by the supdt.of police , vacb, special cell thiruvananthapuram is rejected directing him to conduct further investigation into the involvement of cw 23, the then finance minister in the palmolein deal and submit a report to this court within three months from today) . പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ്‌ അന്വേഷിക്കേണ്ടത്‌ എങ്കില്‍ ഇതിലെ into the involvement of cw 23 എന്നല്ല പറയേണ്ടതത്രേ. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ നടത്തുന്ന പരാമര്‍ശം വളരെ സൂക്ഷ്‌മതയോടെയായിരിക്കാന്‍ കോടതി ശ്രദ്ധിക്കാറുള്ളതാണ്‌. ഒരിടത്തും പറഞ്ഞിട്ടില്ലാത്ത പങ്ക്‌ ഉമ്മന്‍ ചാണ്ടിക്ക്‌ ഉണ്ടെന്നു കോടതി കണ്ടെത്തുന്ന വിധത്തിലാണ്‌ വിധിയിലെ പരാമര്‍ശം. അത്‌ മാറ്റുന്നതോടെ തന്നെ വിധിയുടെ സ്വഭാവവും മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ വിജിലന്‍സ്‌ കോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ തിരുത്തല്‍ ഹര്‍ജി കൊടുക്കണോ അതോ കോടതി പറഞ്ഞതുപ്രകാരമുള്ള തുടര്‍ അന്വേഷണം മൂന്നു മാസത്തിനകം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണോ എന്നത്‌ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പെട്ട കാര്യമാണ്‌. നിരപരാധിയാണെന്ന്‌ ആണയിട്ടു പറയുന്ന ഉമ്മന്‍ ചാണ്ടി, തിരുത്തല്‍ ഹര്‍ജിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത്‌ അന്വേഷണത്തിനു തന്നെയാണെന്നും സൂചനയുണ്ട്‌.

വിജിലന്‍സ്‌ പ്രത്യേക കോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിന്റെ 18-ം പേജിന്റെ പകര്‍പ്പ്‌:

No comments:

Post a Comment